Home » » തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 2)

തീരദേശ എക്സ്പ്രസ്സ് ഹൈവേ ( ഭാഗം 2)


തീരദേശ എക്സ്പ്രസ്സ് ഹൈവേയെ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ പ്രസക്തമാണ്. 
അവയില്‍ ചിലതിന്‌  ഉത്തരങ്ങള്‍ തേടാം.

മത്സ്യത്തൊഴിലാളികളുടെ 
ഉപജീവനം മുട്ടിപ്പോകില്ലേ...? അവരെ എന്ത് ചെയ്യും...? 

    ചോദ്യങ്ങൾക്ക് രവിനാഥൻപിള്ള വ്യക്തമായ ഉത്തരം നല്‍കുന്നു. കടലില്‍ നിന്നുള്ള ആക്ര മണം പോലും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തില്‍ റഡാര്‍സംവിധാനമാണ് എക്സ്പ്രസ് ഹൈവേയില്‍ ഉപയോഗിക്കുന്നത്.ഏഴുമീറ്ററോളം ഉയരത്തില്‍ പാത പോകുന്നതിനാല്‍ അതിനടി യിലൂടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. വള്ളവും വലയും അടക്കമു ള്ളവ സംരക്ഷിക്കാന്‍ അവിടെ സ്ഥലമു ണ്ടാകും.

                               
                                   ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

 നിര്‍ദ്ദിഷ്ട പാതയില്‍ നിന്നും കേവലം നൂറു മീറ്റര്‍ അകലെയുള്ള പ്രദേശത്ത്‌ ഹൈടെക് ഗ്രാമങ്ങള്‍ തീര്‍ത്ത്‌ നല്ല ഫ്ലാറ്റുകള്‍ പണിത് മത്സ്യത്തൊഴി ലാളികളെ പുനരധിവസിപ്പിക്കാം എന്നാണ്‌ ഇക്കാര്യത്തില്‍ ഇദ്ദേഹത്തിന്റെ വിഭിന്ന വീക്ഷണം.ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ഗ്രാമത്തില്‍ പോസ്റ്റ്‌ഓഫീസ് മുതല്‍ മാര്‍ക്കറ്റ് വരെ ഉണ്ടാകണം.വില്ലേജ് ഓഫീസും കളിസ്ഥലവും പാര്‍ക്കും സ്കൂളും എല്ലാം ഇവിടെ രൂപകല്‍പന ചെയ്യണം.ഒരു തുരുമ്പിനു പോലും ഗ്രാമത്തിന് പുറത്തേക്ക് ഇവര്‍ക്ക് പോകേണ്ടി വരില്ല.ഫ്ലാറ്റ് തീര്‍ക്കാനുള്ള സമ്പത്ത്, നിലവിലുള്ള ഹൈവേയില്‍ ബി.ഒ.ടി.പാത നിര്‍മ്മിക്കാന്‍ സ്ഥലമെടുക്കുന്നതിന് നീക്കി വച്ചിരിക്കുന്ന തുകയില്‍ നിന്നെടുക്കാം. സുനാമി പേടിയില്ലാതെ തന്നെ  ഉയര്‍ന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെടുന്ന ഫ്ലാറ്റുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍വവിധ സംരക്ഷ ണവും നല്‍കും.

തീരദേശ എക്സ്പ്രസ് ഹൈവേക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തും...?
കേരളത്തിനിത് താങ്ങാന്‍ പറ്റുമോ? 


ഫോട്ടോ : സിംഗപ്പൂർ തീരദേശ പാത (കടപ്പാട് ഗൂഗിൾ)

     ഇവ തീർച്ചയായും പ്രധാനപ്പെട്ട  ചോദ്യ ങ്ങളാണ്.പക്ഷേ ഇതിനുള്ള പിള്ളയുടെ ഉത്തരം നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ആരും ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു വഴി ഇതിനായി അദ്ദേഹം തുറന്നുതരുന്നു!വാരിക്കോരി പരസ്യം നൽകാൻ കോടികള്‍ മുടക്കുന്നവര്‍ക്ക് യാതൊരു പഞ്ഞവും
ഇല്ലാത്ത നാടാണ് നമ്മുടേതു്.585 കിലോമീറ്റര്‍ റോഡില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, വാണിജ്യസ്ഥാപനങ്ങള്‍ക്ക് വിദൂരത്തിരുന്നു നിയന്ത്രിക്കാന്‍ കഴിയുന്ന ഇരുപതിനായിരത്തില്‍ കുറയാത്ത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുക. ഇതിലേക്ക് ബോര്‍ഡ് ഒന്നിന് അഞ്ച് ലക്ഷം രൂപയില്‍ കുറയാതെ പ്രതിവര്‍ഷ വാടക നിശ്ചയിക്കുക. ഈ തുക രണ്ടു വര്‍ഷം മുമ്പു തന്നെ ഘട്ടം ഘട്ടമായി കരാര്‍ പ്രകാരം ഈടാക്കുക. പണി തീരുന്ന മുറക്ക് ബോര്‍ഡ് ഫിറ്റ് ചെയ്തു പോകുക. കാല്‍ക്കുലേറ്ററില്‍ കൂട്ടാനാകാത്ത ഈ വമ്പന്‍ തുക പോരേ തീരദേശ എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാനെന്നു അറിയാതെ നാം സമ്മതിച്ചു പോകുന്നു.പക്ഷേ ആരോട്  പറയാന്‍? 

അനന്തമായ കാലവിളംബം ഈ പദ്ധതിയെ ബാധിക്കില്ലേ? 


ഫോട്ടോ : രവിനാഥൻ പിള്ള (കൈരളിനെറ്റ് മാഗസിൻ)

ന്യായമായ മറ്റൊരു ചോദ്യമാണിത് . ഇതിന്റെ ഉത്തരം വളരെ  ലളിതമാണ്. പക്ഷേ നടപ്പിലാക്കാന്‍ ആര്‍ജ്ജവം വേണം.തീരദേശ എക്സ്പ്രസ് ഹൈവെ വെറും രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിവിധ അന്താരാഷ്ട്ര പദ്ധതികള്‍ ചൂണ്ടിക്കാട്ടി നമുക്ക് പറയാന്‍ കഴിയും. ഉദാഹരണ ത്തിന് സൗദി-ബഹ്‌റൈന്‍ പാലം. 25 കിലോമീറ്റർ നീളത്തിൽ കടലിലൂടെയുള്ള ഈ പാലം തീര്‍ക്കാന്‍ വെറും രണ്ടു വര്‍ഷമാണ്‌ എടുത്തത്.  അതേ മാനദണ്ഡത്തില്‍ നമുക്കിത് ചെയ്യാം. നിലവിലുള്ള മുടന്തന്‍ ന്യായങ്ങള്‍ ഉന്നയിച്ചു തടസ്സപ്പെടുത്താവുന്ന ഒരു കാര്യവും ഈ നിര്‍മാണ പ്രക്രിയയില്‍ ഉണ്ടാകാത്ത രീതിയില്‍ നേരത്തെ തന്നെ പ്രത്യേക നിയമം പാസ്സാക്കണം. തീരദേശ പരിപാലന നിയമത്തില്‍ ഉള്‍പ്പെടെ കാതലായ മാറ്റം വരുത്തണം എന്നതാണ് ഇതിന്റെ അടിസ്ഥാന സവിശേഷത. ഈ പദ്ധതി നടപ്പാക്കാനുള്ള മാനേജ്മെന്റ്റ് വളരെ സുതാര്യവും ശക്തവും ആയിരിക്കണം.                                                                        
                                                                                                                              (തുടരും)

1 comments:

  1. വായിക്കുന്നുണ്ട്
    തുടരൂ
    ആശംസകള്‍

    ReplyDelete

comments pls