Home » , , , » അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 3)

അഭിമുഖം:പുനലൂര്‍ സോമരാജന്‍ (ഭാഗം 3)



ഇത്രയേറെ മാതൃകാപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗാന്ധിഭവനെക്കുറിച്ച് അടുത്ത കാല ത്തുണ്ടായ ഒരു ചാനല്‍ വാര്‍ത്ത അത്ര നല്ലതല്ല. എന്താണ്  പറയാനുള്ളത്?
  
ഏഷ്യാനെറ്റില്‍ ഈ വാര്‍ത്ത വരുമ്പോഴാണ് ഞങ്ങളും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു ആദ്യമായി കേള്‍ക്കുന്നത്.ആദ്യം വലിയ വിഷമം തോന്നിയെങ്കിലും പലരും വിളിച്ചു ആശ്വസിപ്പിച്ച പ്പോള്‍ മനസ്സ് വല്ലാതെ തണുത്തു. ഒരു ന്യൂസ് ചാനല്‍ പുറത്തുവിട്ട വാര്‍ത്തയിലൂടെ ഇതില്ലാതാകു ന്നെങ്കില്‍ ആകട്ടെ എന്നു കരുതി.എന്നെ സംബന്ധിച്ചിടത്തോളം കുടുംബം ഇതു തന്നെയാണ്. വേറെ വീടോ സ്വത്തോ ഒന്നുമില്ല. ഇവിടത്തെ പാവങ്ങളോടൊപ്പമാണ് ഞങ്ങളുടെ ജീവിതവും മു ന്നോട്ടു പോകുന്നത്. അവര്‍ ജീവിച്ചാല്‍ ഞങ്ങള്‍ക്കും ജീവിക്കാമെന്ന് മനസ്സില്‍ കരുതി.



       ഈ റിപ്പോര്‍ട്ട് നല്‍കിയ ആളെ കൊല്ലത്ത് വച്ച് കണ്ടപ്പോള്‍ താങ്കള്‍ എപ്പോഴെങ്കിലും ഗാന്ധി ഭവനില്‍ വന്നിട്ടുണ്ടോ? എന്നു ചോദിച്ചു. "ഞാന്‍ പുതിയ ആളാണ്, ഗാന്ധിഭവനെക്കുറിച്ച് കേട്ടിട്ടേ ഉള്ളൂ.പക്ഷേ നിങ്ങളുടെ നാട്ടില്‍ നിന്നും വളരെ വിശ്വസ്തമായി എനിക്കു കിട്ടിയ അറിവില്‍ നിന്നാ ണ് ഇത്  റിപ്പോര്‍ട്ട് ചെയ്തത് " എന്നായിരുന്നു അയാളുടെ മറുപടി. "ഗാന്ധിഭവന്‍ നല്ലത് പോലെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്നു തനിക്കു മനസ്സിലായതായും താങ്കള്‍ക്കിതൊരു പാഠമാണെ ന്നും ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അയാള്‍ ഓര്‍മ്മപ്പെടുത്തി. ഏതായാലും അനിയന്‍ വന്നു ഈ സ്ഥാപനം   ഒന്നു കാണണമെന്ന്  പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു..

ഗാന്ധിഭവനോട് ബന്ധമുള്ളവര്‍ ഈ സംഭവത്തില്‍ ചാനലിനോടൊപ്പം ഉണ്ടായിരുന്നല്ലോ. സത്യം എന്തായിരുന്നു?


പിന്നീട്  ഞാന്‍ അതേക്കുറിച്ച്  അന്വേഷിച്ചപ്പോള്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ഇതി ന്റെ പിന്നില്‍ എന്ന് മനസ്സിലായി. അയാള്‍ എപ്പോഴും ഇവിടെ വരാറുണ്ടായിരുന്നു. സാമൂഹ്യക്ഷേമ ബോര്‍ഡിനു കീഴിലുള്ള ലീഗല്‍  സര്‍വീസ്  പ്രൊവൈഡിംഗ് സെന്ററിലെ  ഒരു കൌണ്‍സലറെ നി യമിക്കുന്നതുമായി ബന്ധപ്പെട്ട ഇഷ്ടക്കേടായിരുന്നു ഗന്ധിഭവനെതിരെ തിരിയാനുള്ള അയാളുടെ ചേതോവികാരം.ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം  സ്വയം കേസെടുക്കാന്‍ കഴിയുന്ന ഈ തസ്തിക അയാളുടെ ഭാര്യക്ക് മന:പൂര്‍വ്വം കൊടുത്തില്ല എന്ന വിശ്വാസം മൂലമായിരുന്നു അ യാള്‍ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചത്. 



ഗാന്ധിഭവന് ഗവണ്‍മെന്റില്‍ നിന്നും കിട്ടുന്ന ആകെയുള്ള ധനസഹായം സാമൂഹ്യ ക്ഷേമ വകുപ്പില്‍ നിന്നും പ്രതിമാസം ഈ തസ്തിക വഹിക്കുന്ന ആള്‍ക്ക് ശമ്പളമായി ലഭിക്കുന്ന അയ്യായിരം രൂപയാണ്. ഒരു വര്‍ഷം മാത്രം നീണ്ടു നില്‍ക്കുന്ന ഈ നിയമ നം വഴി വലിയ  ബഹുമാന്യത പ്രസ്തുത സ്ഥാനം വഹിക്കുന്ന ആളിന് കിട്ടുന്നു എന്നതാണ് ഈ ജോലിയുടെ പ്രത്യകത. ഇവിടെ വരുന്ന അപേക്ഷകളില്‍ സാമൂഹ്യക്ഷേമ വകുപ്പാണ് ഇന്റര്‍വ്യൂ നടത്തുന്നതും ആളെ കണ്ടെത്തുന്നതും. ഞങ്ങള്‍ അക്കാര്യത്തില്‍ ഇടപെടാറില്ല.

താങ്കളുടെ പെരുമാറ്റം ശത്രുക്കളെ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ടോ?

എന്റെ പക്കല്‍ കുഴപ്പം കാണും.നേരത്തെ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഗാന്ധിഭവന്റെ ഉള്ളില്‍ ഒതുങ്ങി നിന്നുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.രണ്ടാമതായി, വഴങ്ങാത്ത ഒരു സ്വഭാവമാണ് എനിക്കുള്ളത്. അതു പണ്ടേ ഉണ്ടായിരുന്നു. ചില കാര്യങ്ങളില്‍ നോ പറഞ്ഞു സ്ഥലം വിടും. മറ്റു ചിലവ സ്നേഹപൂര്‍വ്വം ഉള്‍ക്കൊള്ളുകയും ചെയ്യും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ നീരസം തോന്നിയ ചിലരെങ്കിലും ഉണ്ടാകും. അവര്‍ തീര്‍ച്ചയായും ഈ സ്ഥാപനത്തിനെതിരെ ചിന്തിക്കാന്‍ ഒരു പക്ഷേ തയ്യാറാകും.ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന പോലെ നന്മ കാണുമ്പോഴും മുഖം തിരിക്കുന്ന കുറേപേര്‍ എല്ലായിടത്തും കാണു മല്ലോ.


കൊല്ലത്തെ ട്രാവന്‍കൂര്‍ മെഡിസിറ്റി എന്ന സ്വകാര്യ മെഡിക്കല്‍ കോളജും ഗാന്ധിഭവനുമാ യുള്ള ബന്ധം എന്താണ്? 

കുറെ സ്വകാര്യ ആശുപത്രികള്‍ ഗാന്ധിഭവന്‍ കുടുംബാംഗങ്ങള്‍ക്ക്  സൌജന്യമായി ചികിത്സ നല്‍കി വരുന്നു.അത്തരത്തിലുള്ള ഒരു ബന്ധം മാത്രമേ ഞങ്ങളും മെഡിസിറ്റിയും തമ്മിലുള്ളൂ. എല്ലായിടത്തും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത് പോലെ അവര്‍ ഇവിടെയും ചെയ്തിട്ടുണ്ട്.ഇത്തരം ക്യാമ്പില്‍ നിന്നും കണ്ടെത്തുന്ന, കിടത്തി ചികിത്സ ലഭിക്കേണ്ടവരെ മെഡിസിറ്റിയിലേക്ക്   കൊണ്ടു പോകാറുമുണ്ട്. ഇത് എല്ലാ ആശുപത്രികളും ചെയ്തു വരുന്ന ഒരു സാധാരണ കാര്യമാണ്.പാവങ്ങളെ സഹായിക്കാനുള്ള ഒരു വാര്‍ഡ്‌ തന്നെ മെഡിസിറ്റിയില്‍ ഉണ്ട്. 
       ജീവകാരുണ്യ രംഗത്ത് അവര്‍ വളരെ താല്പര്യത്തോടെ കേരളത്തിന്റെ നാനാ ഭാഗങ്ങളിലും ചികിത്സാ രംഗത്ത് ആളുകളെ സഹായിക്കുന്നുണ്ടത്രേ. ആ സ്ഥാപനത്തിന്റെ ചെയര്‍മാന്‍ ഒരിക്കല്‍ ഇവിടെ വരികയും പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ ഇവിടത്തെ രോഗികള്‍ക്ക് മെഡിസിറ്റിയില്‍ ഏറ്റവും നല്ല   രീതിയില്‍ സൌജന്യ ചികിത്സ നല്‍കുന്നുണ്ട്. അഡ്മിറ്റ് ചെയ്യേണ്ടവരെ അന്നു മുതല്‍  അവിടെ കൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും നമുക്ക് സൌജന്യ ചികിത്സ ലഭിക്കുന്നുണ്ട്.പക്ഷേ മരുന്ന് കിട്ടാറില്ല. മെഡിസിറ്റിയില്‍ നിന്നും വില കൂടിയ മരുന്നുകളും ഓപ്പറേഷന്‍ വേണ്ടി വന്നാല്‍ അതും സൌജന്യമായി കിട്ടുന്നുണ്ട്‌. ആഴ്ചകളോളം കിടന്നു ചികിത്സിക്കേണ്ട കേസുകളെല്ലാം അവര്‍ തീര്‍ത്തും സൌജന്യമായാണ് ചെയ്യുന്നത്.

     
                                       

      ഒരു ദിവസം   മെഡി സിറ്റിയില്‍ നിന്നും വന്ന അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം ഇവിടെ ഒരു മെഡിക്കല്‍ ക്യാമ്പ്  നടത്തി. മുന്നൂറോളം പേരെ പരിശോധിച്ചു. വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന രണ്ടു പേരെ അന്നേ ദിവസം ആംബുലന്‍സില്‍ അങ്ങോട്ടയക്കുകയും ബാക്കിയുള്ളവരിലെ അഡ്മിറ്റ് ചെയ്യേണ്ട മുപ്പത്തിരണ്ടു പേരെ ഗാന്ധിഭവനില്‍ അപ്പോള്‍ വാഹന സൌകര്യം ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയുടെ വാഹനത്തില്‍ അവിടെ എത്തിക്കുകയും ചെയ്തു. ചികിത്സക്ക് ശേഷം ഒരാഴ്ച്ചക്കുള്ളില്‍ ഒന്ന് രണ്ടു ഘട്ടങ്ങളായി അവരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ആ സമയത്ത് അവിടെ ഇന്‍സ്പെക്ഷന്‍ ഉണ്ടായിരുന്നത്രേ.ശരിക്കും പറഞ്ഞാല്‍ ആ വിവരം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.ഇനി  ഇന്‍സ്പെക്ഷനാണ് കുറെ രോഗികളെ അതിനായി  നല്‍കണമെന്ന് പറഞ്ഞാലും ഞങ്ങള്‍ക്ക് കൊടുക്കാവുന്നതാണ്.കാരണം യാതൊരു പ്രതിഫലവും വാങ്ങാതെ ഞങ്ങള്‍ക്ക് ഉയര്‍ന്ന ചികിത്സ നല്‍കുന്ന സ്ഥാപനമാണ്‌ മെഡിസിറ്റി. എഴുന്നൂറോളം പാവങ്ങള്‍ അധിവസിക്കുന്ന ഇവിടെ സ്വാഭാവികമായും രോഗികള്‍ എല്ലായ്പ്പോഴും ഉണ്ടാകും. അവരെ ചികിത്സിക്കുന്നതിനായി ഒരു ഫിസിഷ്യനും 22 നഴ്സുമാരും ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്  ഇവിടെ ഉണ്ട്. കൂടാതെ ഞങ്ങള്‍ അടൂരിനടുത്തു ഏഴംകുളത്ത് ഒരു വാടക കെട്ടിടം എടുത്ത് കുറെ ഡോക്ടര്‍മാരുടെ സഹായത്തോടെ  ഒരാശുപത്രി നടത്തുന്നുമുണ്ട്.


മറ്റു ധര്‍മസ്ഥാപനങ്ങളിലെ രോഗികള്‍ക്കും ഇതുപോലെ മെഡിസിറ്റിയില്‍ പ്രവേശനം നല്‍കു ന്നുണ്ടോ?
    ഏഷ്യാനെറ്റ് ന്യൂസില്‍ ഈ വാര്‍ത്ത വരുന്ന ദിവസം തന്നെ കലയപുരം സങ്കേതത്തിലെ   ഇരു ന്നൂറോളം രോഗികളും മയ്യനാട് എസ്.എസ്. സമിതിയിലെ നൂറോളം രോഗികളും മെഡിസിറ്റിയില്‍ ഉണ്ടായിരുന്നു.കാരണം അവര്‍ മെഡിക്കല്‍ക്യാമ്പ് നടത്തുന്നത് മിക്കപ്പോഴും അടുത്തടുത്ത സമയ ങ്ങളിലായിരിക്കും.ഇന്‍സ്പെക്ഷന്‍ സമയത്തല്ലാതെ തന്നെ ഹോസ്പിറ്റല്‍ അധികൃതര്‍  ഞങ്ങളുടെ രോഗികളെ അഡ്മിറ്റു ചെയ്യുകയും ചികിത്സ നല്‍കുകയും ചെയ്തു വരുന്നു. ഇന്‍സ്പെക്ഷന്‍ സമയ ത്ത് മാത്രമല്ലല്ലോ മനുഷ്യര്‍ക്ക്‌ അസുഖം വരുന്നത്.ഈ വാര്‍ത്ത വന്നതിനു ശേഷവും മൂന്നു തവണ ഞങ്ങള്‍ മെഡിസിറ്റിയില്‍ രോഗികള്‍ക്ക് ചികിത്സ തേടി പോയിട്ടുണ്ട്. 

താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ്. ആ നിലയില്‍ ഈ ചാനല്‍ വാര്‍ത്തയെ എങ്ങ നെ വിലയിരുത്തുന്നു?

റെയില്‍വേ സ്റ്റേഷനില്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ വന്നിറങ്ങി അവരുടെ ആശുപത്രിയുടെ കാറില്‍ കയറി പോകുന്നതും മറ്റും വിഷ്വലൈസ് ചെയ്ത് സംപ്രേഷണം ചെയ്യുന്നതില്‍ എന്തര്‍ത്ഥ മാണുള്ളത്.ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മാധ്യമഭീകരത തന്നെയാണിത്. അവര്‍ പറ ഞ്ഞത് രോഗികളെ വാടകയ്ക്ക് കൊടുക്കുന്നു എന്നായിരുന്നു.രോഗം ഇല്ലാത്ത കുറെ അനാഥരെ ഇന്‍സ്പെക്ഷനു വേണ്ടി കൊടുത്താല്‍ ആ പറയുന്നതില്‍ കഴമ്പുണ്ടെന്ന് പറയാം.രോഗിയെ നാം കൊടുക്കുന്നത്ചി കിത്സക്കല്ലേ... രോഗം ഇല്ലാത്തവരെ ചികിത്സിക്കാന്‍ പറ്റുമോ...? ഇതിനു മെഡി ക്കല്‍ രേഖകളില്ലേ...? ബന്ധപ്പെട്ട അധികാരികള്‍ക്ക് പരിശോധിക്കാവുന്നതല്ലേ...? ചിലര്‍ പറഞ്ഞ ത് രോഗികളെ വാടകയ്ക്ക് കൊടുത്ത് കോടികള്‍ നേടുന്നു എന്നാണ്. മുപ്പത്തി നാല് രോഗികളെ അപ്രകാരം കൊടുത്താല്‍ എത്ര കോടിയാണ് കിട്ടുന്നത്... ? ഇവരുടെ വാദം വച്ച്  പരിശോധിച്ചാല്‍ തന്നെ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ചായ നല്‍കാന്‍ ആ തുക തികയുമോ? ഇതൊന്നും ഗണിക്കാതെ യുക്തിക്ക് നിരക്കാത്ത വാര്‍ത്തകള്‍ നാം വിളമ്പരുത്.

     
                                


 പാവങ്ങളെ സഹാ യിക്കാന്‍ മനസ്സുള്ളവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്ന അപകടകരമായ പ്രവണതയാണ് ഇത്തരം വാര്‍ത്തകള്‍ കൈമാറുന്നത്. ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളെ വെറുക്കുകയും വരും കാലങ്ങ ളില്‍ ടി.വി. തന്നെ വാങ്ങാതിരിക്കുകയും ചെയ്യുന്ന കാലം വന്നാല്‍ പോലും നാം അത്ഭുതപ്പെടേ ണ്ടതില്ല.
    
ആശുപത്രികളുമായി മറ്റെന്തെങ്കിലം സാമ്പത്തിക ഇടപാടുകള്‍ ഗാന്ധിഭവന്‍ നടത്തുന്നു ണ്ടോ?

ഒറ്റ ആശുപത്രിയുമായി ഒരു സാമ്പത്തിക ഇടപാടും ഞങ്ങള്‍ നടത്തുന്നില്ല.അവര്‍ ആ രീതിയില്‍ ഞങ്ങളെ സഹായിക്കാറുമില്ല; അവരോട് ഗാന്ധിഭവന്‍ സാമ്പത്തിക സഹായം ചോദിച്ചിട്ടുമില്ല. ഞങ്ങള്‍ എല്ലാ ആശുപത്രികളോടും ആവശ്യപ്പെടുന്നത് സൌജന്യ  ചികിത്സയും അത്യാവശ്യം മരു ന്നുകളും മാത്രമാണ്. കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലില്‍ ഗന്ധിഭവനിലെ ഒരു പെണ്‍കുട്ടിക്ക് ഓപ്പറേഷന്‍ നടത്തുകയുണ്ടായി. കാല്‍ രണ്ടും മടങ്ങിയിരുന്ന ആ കുട്ടിയുടെ കാലുകള്‍ നിവര്‍ത്തി യെടുത്തു നടക്കാന്‍ പ്രാപ്തമാക്കിയത് മുത്തൂറ്റ് ആശുപത്രിയിലെ പ്രദീപ്കുമാര്‍ എന്ന ഓര്‍ത്തോ ഡോ ക്ടര്‍ ആയിരുന്നു. ഈ ഓപ്പറേഷന് നാലു ലക്ഷം രൂപയാണ് ചെലവായത്. ഇതു വഹിച്ചത് മേളം കറിപൌഡറും മുത്തൂറ്റ് ഗ്രൂപ്പും ചേര്‍ന്നായിരുന്നു. ഇത്തരത്തിലുള്ള സഹായങ്ങള്‍ മനുഷ്യത്വപരമാ യി കാണുന്നവരാണ് ഞങ്ങളെ ചികിത്സയിലൂടെ സഹായിക്കുന്നത്. 





   

0 comments:

Post a Comment

comments pls